Press "Enter" to skip to content

തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ചത് ദൗർഭാഗ്യകരം, സുപ്രീംകോടതി

Rate this post

തെരുവ്‌ നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ചത് നിർഭാഗ്യകരമായ സംഭവമെന്ന് സുപ്രീംകോടതി. അപകടകാരികളായ നായകളെ ദയാവധം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നത് ജൂലൈ 12 ലേക്ക് മാറ്റി.

ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി ഈ പരാമർശം നടത്തിയത്. കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കേസിൽ നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ജൂലൈ ഏഴിനകം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

സുപ്രീംകോടതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യക്കായി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി പരാമർശിച്ചത്.
തെരുവ് നായയുടെ ആക്രമണം ഗൗരവമാരകമായ വിഷയമാണെന്നും, ആക്രമണത്തിൽ ഓട്ടിസം ബാധിച്ച കുട്ടി മരിച്ചതും അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിച്ചു.

അക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചു. തുടർന്ന് ജസ്റ്റിസ് മാരായ സൂര്യകാന്ത് എം എം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ചാണ് തിരുനായ ആക്രമണത്തിൽ കുട്ടി മരിച്ചത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞത്.